തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കെതിരായ നുണക്കഥകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്ന വിവാദമെന്നും തന്റെ ഭാര്യയുടെ പേരില്‍ അന്താരാഷ്ട്ര കമ്ബനിയുണ്ടെന്നുവരെ മുന്‍പ് പ്രചരിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭാര്യയായ കമലയുടെ പേരില്‍ ‘കമല ഇന്റര്‍നാഷനല്‍’ എന്നൊരു കമ്ബനി ഉള്ളതായി പ്രചാരണം ഉണ്ടായിരുന്നു.
തന്റെ മകള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോയതും വിവാദമായിരുന്നു. പക്ഷെ ഓറക്കിള്‍ എന്ന കമ്ബനിയില്‍ മകള്‍ക്ക് ജോലി ലഭിച്ചത് വിവാദമാക്കിയിലുള്ള, അത് താന്‍ നേടികൊടുത്തതാണെന്ന് പ്രചരിപ്പിക്കാന്‍ കഴിയാത്തതിനാലാകും. തന്റെ മകന്റെ പഠനവും വിവാദമാക്കി. വീട് രമ്യഹര്‍മ്യം ആണെന്ന് പ്രചരിപ്പിച്ചു. എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. അക്കൂട്ടത്തില്‍ പെടുന്നതാണ് ഇത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് താന്‍ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതില്‍ അത്ഭുതമൊന്നുമില്ലെന്നും അവര്‍ തമ്മില്‍ സാധാരണ കാണാറുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതിലെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഐ.ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക