തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് രണ്ടാം വാരം മുതല്‍ പുനഃരാരംഭിക്കും. 22 ന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ മോണിറ്ററിംഗ് സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പരീക്ഷകള്‍ പുനഃരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്കി.
നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ അനുസരിച്ചായിരിക്കും പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കുക. മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്ത്തിയാക്കുനതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ട്.ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക