തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദമുയര്‍ത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ. സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്ക്കാരിന്മേല് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് സ്പ്രിങ്ക്ളര്‍ വിവാദം. മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നില്‍ക്കണ്ട് മാത്രം നടത്തിയ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ തിരിച്ചറിയും.
ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉദേശിക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തകാലത്തെ അഭിമുഖീകരിക്കുമ്ബോള്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജല്‍പ്പനങ്ങള്‍ക്ക് കേരളീയ ജനത മറുപടി പറയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക