ലോക്ക്ഡൗണില്‍ റീറ്റെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. മാളുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാനാവൂ. മാർക്കറ്റുകൾ, ഹൗസിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ റീറ്റെയ്ൽ ഷോപ്പുകൾ തുറക്കാമെന്നും കേന്ദ്ര അഭ്യന്തര മന്ത്രലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഹോട്ട് സ്പോട്ടുകളില്‍ ഇളവ് ബാധകമല്ല.
ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് പുലര്‍ച്ചെയാണ് ലഭിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് ആശ്വാസകരമായ ഉത്തരവാണിത്. കോവിഡ് പ്രതിരോധത്തെ ബാധിക്കാത്ത വിധത്തില്‍ എങ്ങനെ ഉത്തരവ് നടപ്പാക്കാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക