മലപ്പുറം: കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്ബില്‍ അഷ്റഫിന്റെയും ആസിഫയുടെയും മകള്‍ നൈഫ ഫാത്തിമയാണ് മരിച്ചത്. കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം കോഴിക്കോട് കണ്ണംപറമ്ബ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ന്യുമോണിയ ലക്ഷണം കണ്ടതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍, ബന്ധുക്കള്‍ നഗരത്തിലെ മറ്റൊരു ആശുപത്രിയിലാണ് എത്തിച്ചത്.
ഏപ്രില്‍ 21ന് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 22ന് രാവിലെ നൈഫ ഫാത്തിമക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു മരണം.
കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതല്‍ ഇതിന് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുത്താനാകൂ.
നേരത്തേ, മാര്‍ച്ച് 19ന് ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിയുടെ ബന്ധുവിന് മാര്‍ച്ച് 29ന് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഏപ്രില്‍ 13ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവര്‍ കുട്ടിയുമായോ കുടുംബാംഗങ്ങളുമായോ സമ്ബര്ക്കമുണ്ടായിട്ടില്ല. എങ്കിലും ഈ സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക