തന്റെ കരിയറിൽ താൻ കൂടെ കളിച്ചവരിൽ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ആസ്ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സൺ രംഗത്ത്. ഐപിഎല്ലില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരം കൂടിയായ വാട്സൺ രണ്ടു ക്യാപ്റ്റന്മാരെയാണ് തന്റെ ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.
2018ല്‍ ധോണിക്കു കീഴില്‍ സിഎസ്കെയോടൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാണെങ്കിലും വാട്സന്റെ ഫേവറിറ്റ് ലിസ്റ്റിൽ ധോണിയില്ല എന്നതാണ് ശ്രദ്ധേയം. ആസ്ട്രേലിയയുടെ മുന്‍ നായകന് റിക്കി പോണ്ടിങിനെയും ഓസീസിന്റെ തന്നെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനെയുമാണ് താന്‍ ഇതുവരെ കളിച്ചിട്ടുള്ള ക്യാപ്റ്റന്മാരില് ഏറ്റവും മിടുക്കരെന്നു കണ്ടെന്ന് വാട്സൺ തിരഞ്ഞെടുത്തിരിക്കുന്നത്.
തന്നില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരുന്നത് എങ്ങനെയെന്നു പോണ്ടിങിന് നന്നായി അറിയാമായിരുന്നു. ശരിക്കുമൊരു പ്രതിഭാസമായിരുന്നു അദ്ദേഹം. വാട്സൺ പറയുന്നു. വോണിനു കീഴില്‍ രാജസ്ഥാനു വേണ്ടി നാലു വര്‍ഷം താന്‍ കളിച്ചു. പോണ്ടിങിനെപ്പോലെ തന്നെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു പ്രതിഭാസമായിരുന്നു വോണ്‍. കളിക്കളത്തിന് അകത്തും പുറത്തും മിടുക്കനായിരുന്നു അദ്ദേഹം.
തന്ത്രങ്ങള്‍ മെനയുന്നതിലും താരങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇരുവര്‍ക്കും പ്രത്യേക കഴിവുണ്ടായിരുന്നു. ഓസ്ട്രേലിയയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു ഷെയ്ൻ വോണെങ്കില്‍ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായിരുന്നു റിക്കി പോണ്ടിങ്.
2002ല്‍ ഓസീസിനായി അന്താരാഷ്ട്ര കരിയറില്‍ അരങ്ങേറിയ വാട്സന് മികച്ച പേസറെന്ന നിലയിലാണ് തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടാണ് ബാറ്റിങിലും കസറി താരം ഓള്‍റൗണ്ടര്‍ പദവിയിലെത്തിയത്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ വോണ്‍ നയിച്ച രാജസ്ഥാന് റോയല്‍സ് ചാംപ്യന്മാരായപ്പോള് ടീമിന്റെ തുറുപ്പുചീട്ടായിരുന്നു വാട്സൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക