ഐപിഎല്‍ കരിയറില്‍ തുടര്‍ച്ചയായി 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിഞ്ഞതിനു ശേഷമാണ് ഹർഭജൻ സിങ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറിയത്. ഇരുടീമുകള്‍ക്കൊപ്പവും കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇപ്പോൾ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഭാജി.
മുംബൈ വളരെ പ്രൊഫഷണലായ ടീമാണ്. 10 വര്‍ഷം മുംബൈയ്ക്കായി താന്‍ കളിച്ചു. മുംബൈ ഇന്ത്യൻസിലെ താരങ്ങള്‍ക്കു സമ്മര്‍ദ്ദം നേരിടേണ്ടി വരാറുണ്ട്. എല്ലാ മല്‍സരവും ജയിച്ചേ തീരൂവെന്ന തരത്തിലാണ് മുംബൈയുടെ സമീപനം. എന്നാല്‍ മുംബൈയെ അപേക്ഷിച്ച് വളരെ റിലാക്സായി കാര്യങ്ങളെ കാണുന്ന ടീമാണ് സിഎസ്കെ. ഒരുപാട് ടീം മീറ്റിങ്ങുകളൊന്നും ഇവിടെയില്ല.
താരങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സിഎസ്കെയില്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ കാര്യമായ സമ്മര്‍ദ്ദവും സിഎസ്കെയില്‍ ഇല്ല. ഹർഭജൻ പറയുന്നു.
ഇരുടീമുകള്‍ക്കും നല്ലൊരു സംഘമാണ് മുന്നിലും പിന്നിലുമുള്ളത്. ഈ രണ്ടു ടീമുകള്‍ക്കും വേണ്ടി ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്ന രീതി സിഎസ്കെയില്‍ ഇല്ല. കഴിഞ്ഞ സീസണിൽ ടൂര്‍ണമെന്റിലുടനീളം റണ്സെടുത്താന് പാടുപെട്ടിട്ടും ഷെയ്ന് വാട്സനെ ടീമില്‍ നിലനിര്‍ത്തി. പിന്നീട് അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. വാട്സൺ മാച്ച് വിന്നറാണെന്ന് മനസിലാക്കിയതാണ് സി എസ് കെയുടെ വിജയം. ഭാജിയുടെ നിരീക്ഷണം ഇങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക