കൊറോണ വ്യാപനം തടയുവാൻ വേണ്ടി രാജ്യം പൂർണമായും ലോക്ക്ഡൗണിലാണ്.അപ്രതീക്ഷിതമായാണ് എല്ലാവരുടെയും ജീവിതത്തെ പറ്റിയുള്ള പ്ലാനിങ്ങുകളൊക്കെ തകിടം മറിഞ്ഞത്. ഈ സാഹചര്യത്തിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽജോസ്.ദൈവത്തെ ചിരിപ്പിക്കണമെങ്കിൽ നിങ്ങൾ അടുത്ത ഒരു വർഷത്തെ പ്ലാനിങ് പറഞ്ഞാൽ മതിയെന്ന് ശ്രീനിയേട്ടൻ പറഞ്ഞത് ഞാനിപ്പോൾ നിത്യവുമോർക്കും എന്നാണ് സംവിധായകന് പറയാനുള്ളത്.
വിഷുദിനത്തിൽ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരുന്നതാണ്. മഴവിൽ മനോരമയിലെ ‘നായികാനായകൻ’ ഷോയിലൂടെ വന്ന പുതുമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രം. രണ്ട് വർഷമായി കാത്തിരിക്കുന്ന കുട്ടികൾ. അവരുടെ വിഷമം എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നു. മായന്നൂരിലെ പുതിയ വീട്ടിലേക്ക് ഞങ്ങൾ കഴിഞ്ഞ വിഷുവിനാണ് മാറിത്താമസിച്ചത്. ഓണത്തിന് പ്രളയം വന്നു. ഈ വിഷുവിന് കൊറോണ വന്നു.
കുറച്ച് പറമ്പും, വെള്ളമില്ലെങ്കിലും അടുത്ത് ഭാരതപ്പുഴയും ഉള്ളതാണ് ആശ്വാസം. ഡിസംബർ മുതൽ വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം പറമ്പിൽ കൃഷി ചെയ്തതാണ്. പകൽ കൂടുതലും നനയും കിളയുമായി പറമ്പിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചില മരണങ്ങളുണ്ടായപ്പോൾ പോകാൻ പോലും കഴിഞ്ഞില്ല എന്നതാണ് വലിയ സങ്കടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക