ഡൽഹി: തിരിച്ചുവരവ് പ്രവാസികളുടെ കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി വിശദീകരിച്ചു.
തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരും. കോവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ വന്നേക്കുമെന്നും മോദി സൂചിപ്പിച്ചു. രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമുള്ള ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ ഭൂരിഭാഗം മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ഗുജ്റാത്ത്, ബിഹാര്‍, ഒഡിഷ തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കായിരുന്നു യോഗത്തില്‍ സംസാരിക്കാന്‍ അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക