കൊല്ലം : കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം സ്വദേശിനിയെ കൊലപ്പെടുത്തിയതായി സൂചന. കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന് സൂചന ലഭിച്ചത്.
കൊല്ലത്ത് ബ്യൂട്ടീഷ്യന് ട്രെയിനര്‍ ആയ യുവതി കഴിഞ്ഞ മാര്‍ച്ച് 17-ന് ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തില്‍ നിന്ന് പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാര്‍ച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. സംഭവത്തില്‍ പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായാണ് സൂചന. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന് ഉന്നത പൊലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക