കൊവിഡിൽ നിന്നും രോഗമുക്തി നേടിയ ഗായിക കനികാ കപൂർ മറ്റു രോഗബാധിതരുടെ ചികിത്സക്കായി തന്റെ രക്തത്തിലെ പ്ലാസ്മ നൽകുന്നു. കനിക പ്ലാസ്മ നൽകാൻ തയ്യാറാണെന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതരെ അറിയിച്ചു. ഇതേ തുടർന്ന് പ്ലാസ്മ ചികിത്സയുമായി ബന്ധപ്പെട്ട് കനികയുടെ രക്ത സാംപിൾ ശേഖരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലഖ്നൗവിലെ കിങ് ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരെ ബന്ധപ്പെട്ട കനിക പ്ലാസ്മ ദാനം ചെയ്യാൻ താൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
കനികയുടെ പ്ലാസ്മ മറ്റുരോഗികൾക്ക് ദാനം ചെയ്യാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റുകൾ നിലവിൽ ആശുപത്രി അധികൃതർ ചെയ്തിട്ടുണ്ട്. അവയുടെ ഫലം വന്നതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ സാധിക്കുകയുള്ളു. നിലവിൽ കോവിഡ് രോഗബാധയില്‍ നിന്നും വിമുക്തരായ മൂന്ന് രോഗികള്‍ ഇതേരീതിയില്‍ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്തു കഴിഞ്ഞുവെന്നും. അതില്‍ ഒരാള്‍ അതേ ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡില്‍നിന്ന് പൂര്‍ണമായി മുക്തിനേടിയ ആളുടെ രക്തത്തില്‍ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങള്‍ ഉണ്ടാകും.പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക.അങ്ങനെയുള്ള വ്യക്തിയുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കണ്‍വാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്.
കൊവിഡ് രോഗവിമുക്തയായ ദിയാ നായിഡു കൊറോണ വൈറസ് ചികിത്സാര്‍ത്ഥം തന്റെ പ്ലാസ്മ ദാനം ചെയ്തിരുന്നു. ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഫീസ അലിയുടെ മരുമകളാണ് ദിയ.
മാര്‍ച്ച് 20 വെളളിയാഴ്ചയായിരുന്നു കനികാ കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചത്.ലണ്ടനില്‍ നിന്ന് മാര്‍ച്ച് ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തിയ കനിക. ഏപ്രിൽ ആറിനാണ് കനിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. തുടർന്ന് ആശുപത്രിയിൽ നിന്നും വിട്ടയച്ച് കനിക 14 ദിവസത്തെ സെൽഫ് ക്വാറന്റൈനിൽ കഴിഞ്ഞിരന്നു. ലണ്ടനിൽ നിന്നും തിരികെയെത്തിയ കനിക പരിശോധനയ്ക്ക് വിധേയയായില്ലെന്ന ആരോപണം ഉയർന്നിരുന്നു. രോഗവിവരം മറച്ചുവെച്ചു കൊണ്ട് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കനികയ്ക്ക് എതിരെ കേസ് എടുത്തിരുന്നു.
ഈ കേസിൽ. കനികയോട് ഏപ്രില്‍ 30ന് സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് യു.പി. പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമം ഐപിസി 188, 269, 270 പ്രകാരമാണ് കനികയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക