കൊറോണയെ തുടര്‍ന്നുളള ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ മിഷിഗണില്‍ തോക്കുകളേന്തി പ്രതിഷേധം. നൂറ് കണക്കിന് ആളുകളാണ് മിഷിഗണിന്റെ തലസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തതെന്നും ഇവരില്‍ തോക്കുകളേന്തിയ നിരവധി പേരുണ്ടായിരുന്നതായും ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. മിഷിഗണ്‍ യുണൈറ്റഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആയുധങ്ങളുമായി ഗവര്‍ണറുടെ വസതിയിലേക്ക് ഇവര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു.
അമേരിക്കന്‍ ദേശസ്നേഹ റാലിയെന്ന പേരില്‍ നടന്ന പ്രകടനത്തില്‍ ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്കുകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല.ഗവര്‍ണര്‍ തന്റെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് മേയ് ഒന്നോടെ സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവിറക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
മിഷിഗണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഭരിക്കുന്നത്. മേയ് 15 വരെ ഇവിടെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. മിഷിഗണില്‍ പ്രതിഷേധക്കാര്‍ ഡെമോക്രാറ്റുകള്‍ക്കെതിരെയും ഗവര്‍ണറായ ഗ്രെച്ചന്‍ വെറ്റ്മറിനെ ഹിറ്റ്ലറിനോട് ഉപമിച്ചുമാണ് മുദ്രാവാക്യം മുഴക്കിയത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക