മധ്യപ്രദേശില്‍ പതിനെട്ടുവയസ്സുകാരിയെ ഏഴു പേര് ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്രാമത്തിലേക്കു സഹോദരനോടൊപ്പം മടങ്ങുംവഴിയാണു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പ്രതികളില്‍ മൂന്നു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഏപ്രില്‍ 29ന് രാത്രി മോട്ടര്‍ സൈക്കിളിലെത്തിയ ഒരു സംഘം പെണ്‍കുട്ടിയുടെ സഹോദരനെ കിണറ്റില്‍ തള്ളിയിട്ടശേഷx പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ പീഡിപ്പിച്ചശേഷം അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് അഞ്ച് പ്രതികളെ പിടികൂടി. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ശുഭം ബെലെ (22), സന്ദീപ് കട്ടിയ (23) എന്നിവരാണ് കേസില്‍ കസ്റ്റഡിയിലുള്ള രണ്ടു പേര്. പിടിയിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ലോകേഷ് സോനി (22), സന്ദീപ് കട്ടിയ (23) എന്നിവരാണു പിടിയിലാകാനുള്ളത്. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 365 (തട്ടിക്കൊണ്ടുപോകല്‍), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക