സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെോവിഡ് രോഗികള്‍ ചികിത്സയിലുളള ജില്ല എന്ന നിലയിലാണ് കണ്ണൂരിനെ കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ പെടുത്തിയത്. 45 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2683 പേര് നിരീക്ഷണത്തിലുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുകയാണ്.
116 പേര്‍ക്കാണ് കണ്ണൂരില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കിയുളള 45 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2683 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത്. 57 പേര് പരിയാരം മെഡിക്കല്‍ കോളജിലും, ഏഴുപേര്‍ ജില്ലാ ആശുപത്രിയിലും, മൂന്ന് പേര് തലശേരി ജനറല്‍ ആശുപത്രിയിലും 37 പേര് അഞ്ചരക്കണ്ടി കെോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
409 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, പാനൂര്‍, പയ്യന്നൂര്‍ നഗരസഭകളും പെരളശേരി, കോട്ടയം മലബാര്‍, മൊകേരി, കുന്നോത്ത്പറമ്പ്, പന്ന്യന്നൂര്‍, നടുവില്‍, മാടായി, പാപ്പിനിശേരി, ചെങ്ങളായി, പാട്യം, കണിച്ചാര്‍, മുഴപ്പിലങ്ങാട്, മാട്ടൂല്‍, കൂടാളി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, ഏഴോം, കതിരൂര്‍, ന്യൂ മാഹി പഞ്ചായത്തുകളെയുമാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുളളത്. ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുളള കനത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക