തന്റെ നാൽപ്പതുകളിലും പൂർണ ആരോഗ്യക്ഷമതയോടെ കളിക്കാൻ വിരാട് കോഹ്ലിക്കാകുമെന്ന് പ്രവചിച്ച് മുൻ വിക്കറ്റ് കീപ്പറും ഇന്ത്യൻ ഓപണറായ ദീപ് ദാസ് ഗുപ്ത. 30കളിലേക്കു കടന്ന വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
40കളുടെ തുടക്കം വരെ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്നാണ് താന്‍ കരുതുന്നത്. ശാരീരികമായി അത്രയും ഫിറ്റാണ് ഇപ്പോള്‍ കോഹ്ലി. അക്കാര്യത്തില്‍ വളരെയധികം അച്ചടക്കവും അദ്ദേഹം പുലര്‍ത്തുന്നു. 30കളുടെ തുടക്കത്തിലാണ് അദ്ദേഹം ഇപ്പോൾ. അടുത്ത അഞ്ചോ, ആറോ വര്‍ഷമല്ല ചിലപ്പോള്‍ 10 വര്‍ഷം വരെ അദ്ദേഹം കളിക്കളത്തില്‍ തുടര്‍ന്നേക്കും. ദീപ് ദാസ് ഗുപ്ത നിരീക്ഷിക്കുന്നു.
ശാരീരികത്തിനേക്കാളുപരി മാനസികവും വളരെ പ്രധാനമാണ്. എന്തിനെയും വളരെ തീവ്രമായി സമീപിക്കുന്ന ശൈലിയാണ് കോഹ്ലിയുടേത്. ഒരു കാര്യം ചെയ്യുമ്പോള്‍ പൂര്‍ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധ. ഈ വര്‍ഷം നവംബറില്‍ കോഹ്ലിക്കു 32 വയസ്സ് തികയും. ഏതു കാര്യമെടുത്താലും അതില്‍ 120 ശതമാനവും നല്കാന് ശ്രമിക്കുന്ന വ്യക്തിയാണ് കോഹ്ലി. ഗുപ്ത പറയുന്നു.
മാനസികമായി ഇതേ ഫ്രഷ്നസോടെ എത്ര കാലം കോഹ്ലിക്കു കളിക്കാന്‍ കഴിയുമെന്നതാണ് ആശങ്കയുള്ള ഒരൊറ്റ കാര്യം.
കോഹ്ലിയെപ്പോലെ ചിന്താഗതിയുള്ള പലരും വളരെ നേരത്തേ ഇത് കൈവിട്ട് മാനിസകമായി തളരുകയും അതു കരിയര്‍ തന്നെ അവസാനിപ്പിക്കുകയും ചെയ്ത പോയ ഉദാഹരണങ്ങളുണ്ട്. ദീപ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക