മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായ ജാക്വസ് റുഡോൾഫിന് ജൻമദിനാശംസകൾ നേർന്ന് ഐസിസി. 48 ടെസ്റ്റുകളും 45 ഏകദിനങ്ങളും ഒരു ടി20 മത്സരവും അന്താരാഷ്ട്രതലത്തിൽ കളിക്കാനേ തന്റെ പത്തു വർഷം നീണ്ട കരിയറിൽ കളിക്കാനായിട്ടുള്ളൂവെങ്കിലും റുഡോൾഫിന്റെ അന്താരാഷ്ട്രക്രിക്കറ്റിലേക്കുള്ള വരവ് റെക്കോർഡുകൾ തകർത്തുകൊണ്ടായിരുന്നു. ഒരു സ്വപ്നഅരങ്ങേറ്റം എന്നു തന്നെ പറയാം.
ആദ്യടെസ്റ്റിൽ തന്നെ ഡബിൾ സെഞ്ച്വറി കുറിച്ചായിരുന്നു റുഡോൾഫിന്റെ തുടക്കം. 2003 ൽ ബംഗ്ലാദേശിനെതിരെ അദ്ദേഹം നേടിയത് 222 റൺസാണ്. അരങ്ങേറ്റത്തിൽ ഡബിൾ സെഞ്ച്വറി നേടാൻ വെറും അഞ്ച് പേർക്കേ കഴിഞ്ഞുള്ളൂ എന്നറിയുമ്പോഴാണ് ആ നേട്ടം സ്വപ്നസമാനമാവുന്നത്. മാത്യു സിക്ലയർ, ബ്രെണ്ടൻ കുറുപ്പ്, ടിപ് ഫോസ്റ്റർ, ലോറൻസ് റോ എന്നിവർക്കൊപ്പമാണ് റുഡോൾഫ് ആ നേട്ടം പങ്കിടുന്നത്. റുഡോൾഫിനു ശേഷം 17 കൊല്ലമായിട്ടും ആ നേട്ടം കൈവരിക്കാൻ ലോകക്രിക്കറ്റിൽ ആർക്കും കഴിഞ്ഞിട്ടില്ല!
അന്നത്തെ മത്സരത്തിൽ ബോത്ത ഡിപ്പനാർക്കൊപ്പം റുഡോൾഫ് പടുത്തുയർത്തിയത് 429 റൺസിന്റെ ഭീമൻ പാർട്ണർഷിപ്പാണ്. ഇന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അരങ്ങേറ്റക്കാരൻ പങ്കാളിയാവുന്ന ഏറ്റവുമുയർന്ന പാർട്ണർ ഷിപ്പ് ഇതാണ്.
ഓപണിങ് തൊട്ട് ഏഴാമത്തെ പൊസിഷൻ വരെ അദ്ദേഹം കളിച്ചിട്ടുണ്ട്. 46 ആണ് അദ്ദേഹത്തിന്റെ ആവറേജ്. സൗത്താഫ്രിക്കൻ ക്രിക്കറ്റിന്റെ നിലവിലെ ശോകാവസ്ഥയെ വിലയിരുത്തിക്കൊണ്ട് കഴിഞ്ഞ വർഷം അദ്ദേഹം രംഗത്തെത്തിയതു വാർത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക