ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.64 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 6,782 പേരാണ് കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരിച്ചത്. പുതിയതായി 94,137 പേരില്‍ കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 38.18 ലക്ഷമായി. 12.92 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 22.61 ലക്ഷം പേരാണ് ആശുപത്രികളില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
അമേരിക്കയില്‍ തന്നെയാണ് ഇന്നലെയും ഏറ്റവും അധികം പേര് മരിച്ചത്. 2,521 പേര്‍ക്ക് കൂടി 24 മണിക്കൂറില്‍ ജീവന് നഷ്ടപ്പെട്ടതോടെ 74,792 ആയി ആകെ മരണം. 12.62 ലക്ഷം രോഗികളാണ് അമേരിക്കയിലുളളത്. ഇന്നലെ മാത്രം പുതിയതായി 25,138 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് അമേരിക്കയില്‍ വളരെ കുറവാണ്. ഇതുവരെ 2.06 ലക്ഷം പേര്‍ക്ക് മാത്രമെ അസുഖം ഭേദമായിട്ടുളളു.
അമേരിക്ക കഴിഞ്ഞാല്‍ 25,000ത്തിലേറെ പേര് കൊവിഡിനെ തുടര്‍ന്ന് മരിച്ച നാല് രാജ്യങ്ങളാണുളളത്. യുകെയില്‍ 30,076, ഇറ്റലിയില്‍ 29,684, സ്പെയിനില്‍ 25,857, ഫ്രാന്‍സില്‍ 25,809 എന്നിങ്ങനെയാണിത്. ഈ അഞ്ച് രാജ്യങ്ങള്‍ കൂടാതെ ഒരു ലക്ഷത്തിലേറെ രോഗികളുളളത് ജര്‍മ്മനി, റഷ്യ, തുര്‍ക്കി, ബ്രസീല്‍, ഇറാന് എന്നിവിടങ്ങളിലാണ്.
യുകെയില്‍ 649, ബ്രസീലില്‍ 645, ഇറ്റലിയില്‍ 369, ബെല്‍ജിയത്തില്‍ 323, ജര്‍മ്മനിയില്‍ 282, ഫ്രാന്‍സില്‍ 279, സ്പെയിനില്‍ 244, ക്യാനഡയില് 189 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണനിരക്ക്. ചൈനയില്‍ ഇന്നലെയും പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പുതിയതായി രണ്ട് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്.
അറേബ്യന്‍ രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ ഒന്‍പത് പേര് കൂടി കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതോടെ 209 ആയി ആകെ മരണം. രോഗികളുടെ എണ്ണം 31,938 ആയി. ഖത്തറില്‍ ഇതുവരെ 12 പേര് മാത്രമാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 17,972 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.
യുഎഇയില്‍ 24 മണിക്കൂറില്‍ 11 പേര് കൂടി മരിച്ചതോടെ 157 ആയി ഉയര്‍ന്നു മരണം. രോഗികളുടെ എണ്ണം 15,738. കുവൈത്തില്‍ രണ്ട് പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 42, രോഗികള്‍ 6,289. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെ എട്ടുപേര്‍ മരിക്കുകയും 3,934 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഒമാനില്‍ 2,903 രോഗികളും 13 മരണവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക