വിശാഖപട്ടണം։ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാനന്റിൽ ഉണ്ടായ വാതക ചോര്‍ച്ചയില്‍ നാല് മരണം. ഏകദേശം രണ്ടായിരം ആളുകൾക്കാണ് അസ്വസ്ഥത ഉണ്ടായിരിക്കുന്നത്. ഇവരെ പലരേയും വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാതക ചോർച്ചയെ തുടർന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഈ കമ്പനി ജനവാസ മേഖലയിലാണ് ഉള്ളത് അതിനാല്‍ തന്നെ ആശങ്കയും വര്‍ദ്ധിക്കുന്നു.
വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളലിലൂടെ പരിസരപ്രദേശത്തേക്കും ഫാക്ടറിയിലും വ്യാപിക്കുകയായിരുന്നു.
ശ്വാസതടസവും കണ്ണ് പുകച്ചിലും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസും, അഗ്നിശമനസേനയും ആംബുലന്‍സുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക