ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നോണ്‍ എസി ട്രെയിന്‍ ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രക്ക് വിദ്യാര്‍ഥികള്‍ തന്നെ ടിക്കറ്റ് എടുക്കണം. ഡല്‍ഹി ഹെല്പ് ഡസ്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടപ്പ് സമരം നടത്താൻ മലയാളി വിദ്യാർഥികൾ. ഞായറാഴ്ച്ച കേരളത്തിലേക്ക് നടന്നു തുടങ്ങുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ഒരാഴ്ച മുമ്പായിരുന്നു വിദ്യാർഥികൾക്കായി ട്രെയിൻ പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ ജാമിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥി പ്രതിനിധികൾ കേരളഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ നടപടികളിൽ വ്യക്തത വരാത്തതോടെയാണ് തീരുമാനം.
ഫേസ്ബുക്ക് കുറിപ്പ്:
മറ്റന്നാള്‍ കേരളത്തിലേക്ക് നടന്നു തുടങ്ങുന്ന ഡല്‍ഹിയിലെ അഞ്ഞൂറോളം മലയാളി വിദ്യാര്‍ഥികള്‍ക്ക് വേദനയോടെയല്ലാതെ പിന്തുണ കൊടുക്കാനാവില്ല. ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെ ഒഴിപ്പിച്ച് അതെല്ലാം കോറന്റൈന് കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പെരുവഴിയിലായ പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് വിജയിക്കും എന്നുറപ്പില്ലാത്ത അറ്റകൈക്ക് നില്‍ക്കുന്നത്. സംസാരിച്ച വിദ്യാര്‍ഥികളില്‍ നിന്ന് മനസിലായത്, കേരളാഹൗസും സംസ്ഥാനസര്‍ക്കാരും പോസിറ്റിവ് നീക്കവും നടത്തിയില്ല എന്നാണ്. പ്രത്യേക ട്രെയിന്‍ സര്‍വീസിനാവശ്യമായ 15 ലക്ഷം രൂപ വഹിക്കാമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മനസിലാക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക