തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇപ്പോൾ പാരദ്വീപിന് 1100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം ശനിയാഴ്ച വൈകുന്നേരത്തോടെ ഉംപുൻ ചുഴലിക്കാറ്റായി മാറിയേക്കും.
തുടർന്നു 17ന് തീവ്ര ചുഴലിക്കാറ്റായും 18ന് അതിതീവ്ര ചുഴലിക്കാറ്റായും തുടർന്നു മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗമാർജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായും മാറാം.
മേയ് 17 വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്നു വടക്ക്–വടക്ക് കിഴക്ക് ഗതി മാറി മേയ് 18നും 20നും ഇടയിൽ ബംഗാൾ തീരത്തേക്കു സഞ്ചരിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസത്തേക്കു വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക