കർണാടകത്തിൽ നിന്ന് വന്ന കെപിസിസിയുടെ ബസ്സ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടു എന്ന വാർത്ത അടിസ്ഥാനരഹിതം.കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ്സ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടു എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ ഇടപെടൽ നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഇതിൻറെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സിപിഎം സൈബർ ഇടങ്ങളിലും ചില വാർത്താമാധ്യമങ്ങളും വ്യാജ വാർത്തകൾ നൽകുന്നത്.
ഇന്നലെ കോട്ടയത്ത് ഇത് സംഭവിച്ച നിർഭാഗ്യകരമായ സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റികോ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല. കർണാടകത്തിലെ മലയാളി സമാജം കേരള അതിർത്തിവരെ എത്തിച്ച 3 ബസ്സുകൾക്ക് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ധനസഹായം ചെയ്തിരുന്നു.
ആ ബസ്സുകളിൽ എത്തിയ 73 പേർ കൃത്യമായി അവരുടെ വീടുകൾ എത്തിച്ചേർന്നിട്ടുണ്ട്. ഇത്തരം വണ്ടികളിൽ എത്തുന്നവർ അവർ കേരളത്തിൻറെ അതിർത്തിയിൽ നിന്നും അവരവർ ഏർപ്പെടുന്ന വണ്ടിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് സ്വന്തം ജില്ലകളിലേക്ക് അവർ യാത്ര ചെയ്യേണ്ടത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇതുവരെ 10 ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു. ആദ്യത്തെ ബസ്സ് കായംകുളം വരെ എത്തിയിരുന്നു. ഇന്നലെ രവിലെ കാസർകോട് വരേണ്ട കെപിസിസിയുടെ വണ്ടി തലപ്പാടിയിൽ തടഞ്ഞിരുന്നു, ഇതിനെത്തുടർന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് ഏർപ്പെടുത്തിയ വാഹനത്തിൽ യാത്രക്കാരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എത്തിച്ചിരുന്നു. ഇന്ന് മുത്തങ്ങ വഴി കോഴിക്കോട് വരെ ഒരു വണ്ടി എത്തിയിരുന്നു.
ഇത്തരത്തിൽ സാമൂഹ്യ സേവനം എന്ന നിലയിൽ സൗജന്യമായി യാത്ര സംഘടിപ്പിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിശ്വാസ്യത തകർക്കാനും യാത്ര ചെയ്യാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകളുടെ മനോവീര്യം തകർക്കാനും സംഘടിതമായ സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ വാർത്തകൾ എന്നും കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക