ആടുജീവിതം സിനിമയുടെ ജോര്‍ദ്ദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണത്തിന് പാക്കപ്പ്. നിലവിലെ ഷെഡ്യുള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് ചിത്രീകരണം നിന്നുപോയിരുന്നു. എന്നാല്‍ ഏപ്രില്‍ 24 ന് വീണ്ടും ചിത്രീകരണം പുനരാഭിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം അവസാനമായത്.
മാര്‍ച്ച് പതിനാറിനായിരുന്നു ജോര്‍ദ്ദാനില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മരുഭുമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദ്ദാനിലെ വാദിറാമില്‍ വച്ച് ചിത്രീകരിച്ചത്. 58 പേരുടെ ഇന്ത്യന്‍ സംഘത്തിനൊപ്പം മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളും ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക