തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ.
പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ് 15 രൂപയായും, 12 രൂപ 18 രൂപയായും, 13 ല്‍നിന്ന് 20 രൂപയായും വര്‍ദ്ധിക്കും. ബോട്ട് യാത്രാനിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 33 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ജില്ലയ്ക്കുള്ളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും. കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ജില്ല കടന്നുള്ള യാത്ര അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക