തിരുവനന്തപുരം: ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമാകുന്ന മുറക്ക് സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ച തുറക്കാനാണ് സാധ്യതയെന്നാണ് സൂചന. ബിവറേജസ് കോര്പേറഷന്, കണ്‍സ്യൂമര്‍ ഫെഡ് ഒൗട്ട്ലെറ്റ്, ബാറുകള്‍,ബിയര്‍വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം പാര്‍സലായി നല്‍കാനാണ് തീരുമാനം.
ഒാണ്‍ലൈന്‍ ടോക്കണ്‍ സോഫ്റ്റുവെയര്‍ തയാറാക്കാന്‍ എറണാകുളം ആസ്ഥാനമായ കമ്ബനിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ പരീക്ഷണ നടപടികള്‍ പൂര്ത്തിയായിക്കിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ കൂടി മാറ്റം വരുത്തിയാല്‍ ഒാണ്‍ലൈന്‍ സംവിധാനം ശരിയാകും. തുടര്‍ന്ന് ഒാണ്‍ലൈന്‍ ടോക്കണ്‍ നല്കി വിതരണം ആരംഭിക്കാനാണ് തീരുമാനം. ക്ലബുകളില്‍ ഒരുസമയം അഞ്ച് അംഗങ്ങള്‍ക്ക് മാത്രമായി സാമൂഹിക അകലം പാലിച്ച് മദ്യവും ആഹാരവും പാര്‍സലായി വിതരണം ചെയ്യാം. ക്ലബുകളില്‍ അംഗങ്ങളല്ലാത്തവരെ അനുവദിക്കില്ല. ഷാപ്പുകളില്‍ കള്ളും ആഹാരവും പാര്‍സലായി നല്‍കാം.
അതിനിടെ വെര്‍ച്വല്‍ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാര്‍സലായി മദ്യം വിതരണം ചെയ്യുന്നതിന് 540 ബാറുകളും 212 ബിയര്‍-വൈന്‍ പാര്‍ലറുകളും സര്‍ക്കാറിനെ താല്പര്യം അറിയിച്ചു. മദ്യശാലകള്‍ തുറക്കുന്നതോടെ കൂടുതല്‍ ബാര്‍-ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മദ്യ വിതരണത്തിന് സന്നദ്ധരാകുമെന്നാണ് സര്‍ക്കാറിെന്റ പ്രതീക്ഷ. ബിവേജസ് കോര്പറേഷന് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും നല്‍കേണ്ട വിവരങ്ങളുടെ മാതൃക െബവ്കോ സൈറ്റില്‍ ഉള്‍പ്പെടുത്തി.
ഈ വിവരങ്ങള്‍ പൂരിപ്പിച്ച് െബവ്കോയുടെ ഔദ്യോഗിക മെയില്വിലാസത്തില് അറിയിക്കണം. െബവ്കോക്കും കണ്‍സ്യൂമര്‍ ഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാര്‍ ഹോട്ടലും 225 ഫോര്‍ സ്റ്റാര്‍ഹോട്ടലും 51 ഫൈവ്സ്റ്റാര്‍ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തില്‍പ്പെടുന്ന 11 ഹോട്ടലുകളും 359 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ട്.അതേസമയം ബാറുകള്‍ വഴി പാഴ്സലായി മദ്യം നല്‍കുന്നതിലൂടെ സര്‍ക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോര്പറേഷന് അറിയിച്ചു.
കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ്, ബാര്‍, ബിയര്‍/ വൈന്‍ പാര്‍ലര്‍ കൂടാതെ മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത് കോര്പറേഷന് നിശ്ചയിച്ചിട്ടുള്ള ഹോള്‍സെയില്‍ വിലയ്ക്കാണ്. അതേ രീതിയില്‍ തന്നെയായിരിക്കും ബാറുകള്‍ക്കും മദ്യം നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന വില്‍പ്പനനികുതി നിരക്കും ഉള്‍പ്പെടുത്തി ആയിരിക്കും വില ഈടാക്കുക. ലോക്ക്ഡൗണിനു മുന്‍പുള്ള അതേ രീതിയില്‍ തന്നെയായിരിക്കും കോര്പ്പറേഷന് വില്‍പ്പന തുടരുന്നത്. അതിനാല്‍ കോര്‍പ്പറേഷനോ സര്‍ക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ല.
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ചില്ലറമദ്യവില്‍പ്പനശാലകള്‍ക്കും വിദേശമദ്യം നല്‍കുന്നത് കോര്‍പറേഷന്റെ എഫ്.എല്‍ 9 വെയര്‍ഹൗസില്‍ നിന്നാണ്. കണ്‍സ്യൂമര്‍ഫെഡിന് നല്കുന്ന അതേ വിലയ്ക്കാണ് ബാറുകള്‍ക്കും മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത്. ഇതേ രീതി തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുക.
കോര്‍പറേഷന്റെ കീഴിലുള്ള ചില്ലറവില്‍പ്പനശാലകളിലൂടെ മാത്രം മദ്യവില്പന നടത്തിയാല്‍ ബാറുകളില്‍ നിന്നുള്ള നികുതിവരുമാനം നഷ്ടമാകും. ഇത്തരത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 1500 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കും. നിലവില്‍ കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ നിന്ന് കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്കും മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത് 70:30 എന്ന അനുപാതത്തിലാണ്. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍ ഈ അനുപാതത്തിലുള്ള വരുമാന നഷ്ടം കെ.എസ്.ബി.സിക്കുണ്ടാകും. എന്നാല്‍ ബാറുകളിലെ പ്രത്യേക കൗണ്ടറുകളില്‍ കൂടി മദ്യവില്‍പ്പന നടത്തുമ്ബോള്‍ അതിനനുസൃതമായ വരുമാന വര്‍ധനവ് ബിവറേജസ് കോര്പറേഷന് ഉണ്ടാകും.
പുതുക്കിയ ചട്ടപ്രകാരം ബാറുകളിലെ പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കുമ്ബോള്‍ ബാറുകള്‍ക്ക് കോര്പറേഷന് നിശ്ചയിച്ചിട്ടുള്ള ചില്ലറവില്‍പ്പന വിലയ്ക്കു മാത്രമേ വില്‍ക്കാനാവൂ. ഇത് 20 ശതമാനം മാര്‍ജിന്‍ ചേര്‍ത്തുള്ള വിലയാണ്. ഈ വിലയ്ക്കാണ് കെ.എസ്.ബി.സിയും കണ്‍സ്യൂമര്‍ഫെഡും വില്‍പ്പന നടത്തുന്നത്. മുന്‍കാലങ്ങളിലെപോലെ ബാറുകള്‍ക്ക് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പരിഗണനയില്‍ ഇഷ്ടമുള്ള വിലയ്ക്ക് വില്‍പ്പന നടത്താനാവില്ല.
കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകളിലും ബാറുകളിലും മറ്റും കോര്പറേഷന് നടപ്പിലാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മദ്യം നല്കാന് കഴിയൂ.
മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തുള്ള വില്‍പ്പനശാലയിലേയ്ക്ക് ഓട്ടോമാറ്റിക് ആയി ടോക്കണ്‍ ലഭിക്കും. ബാറുകാരുടെ ഇഷ്ടപ്രകാരം ഉപഭോക്താക്കള്‍ക്ക് ബാറിലേയ്ക്ക് മാത്രമായി വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ നല്കാന് സാധിക്കില്ലെന്നും ബെവ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക