പയ്യന്നൂര്‍: പെരിങ്ങോം ഫയര്‍ സ്റ്റേഷനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ 2.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണന് എം.എല്‍.എ അറിയിച്ചു. 2009 ലാണ് പെരിങ്ങോം ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വന്തമായി കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് സ്റ്റേഷന് പ്രവര്‍ത്തിച്ച് വരുന്നത്. സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി പെരിങ്ങോം വില്ലേജില്‍ റി. സ നമ്ബര്‍ 51 ല്‍പ്പെട്ട 0.6070 ആര് ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ചിരുന്നു. നിലവില്‍ പെരിങ്ങോം സ്റ്റേഷനില്‍ 30 ലധികം ജീവനക്കാരും 5 വാഹനങ്ങളും നിരവധി ഉപകരങ്ങളും ഉണ്ട്. ഭരണാനുമതിയായ സ്റ്റേഷന് കോംപ്ലക്സില്‍ ഓഫീസ് റൂം, വാച്ച് റൂം, 4 ഗാരേജ്, മെഷ്യന് റൂം, സ്റ്റോര്‍ റൂം, കിച്ചണ്‍, ഡോര്‍മെറ്ററി, ടൊയിലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി എത്രയും പെട്ടന്ന് ആരംഭിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക