കോട്ടയം: ആശിഷിന് പ്രായം 25 തികയുന്നതേയുള്ളു. ഇതിനോടകം മോഷ്ടിച്ചത് നൂറിലധികം ബൈക്കുകള്‍. പീഡിപ്പിച്ച സ്ത്രീകളുടെ എണ്ണം ആശിഷിന് തന്നെ അറിയില്ല. ഒരോ മോഷണക്കേസുകളിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നശേഷം പരോളില്‍ ഇറങ്ങുമ്ബോള്‍ കഴിയുന്നത് ഓരോരോ സ്ത്രീകളോടൊപ്പം. വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അവസാനം അകത്തായി. ചിങ്ങവനം സി.ഐ ബിന്‍സ് ജോസഫാണ് തലനാട്ടില്‍ നിന്നും വിരുതനെ പൊക്കിയത്.
പൂഞ്ഞാര്‍ തലനാട് നെല്ലുവേലില്‍ ആശിഷ് സോണി പെണ്‍കുട്ടികളെ വളച്ചെടുക്കാന്‍ അതിവിദഗ്ധനാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മൂന്നു മാസം മുമ്ബാണഅ മൊബൈല്‍ഫോണ്‍ നന്നാക്കാനാണ് കോട്ടയം ടൗണില്‍ എത്തിയത്. തുടര്‍ന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി നാഗമ്ബടം ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇയാള്‍ പിറകെകൂടി പരിചയപ്പെട്ടു. സൂത്രത്തില്‍ മൊബൈല്‍ഫോണ്‍ നമ്ബര്‍ വാങ്ങിയശേഷം വിളിതുടങ്ങി. ഇയാളുടെ പൈങ്കിളി സംഭാഷണത്തില്‍ പെണ്‍കുട്ടി അകപ്പെട്ടുപോയി. തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും ചാറ്റിംഗിലൂടെയും ബന്ധം സുദൃഢമാക്കി.
വിവാഹവാഗ്ദാനം നല്‍കിയശേഷം പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിനുസമീപമുള്ള കപ്പക്കാലായില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ ആറുമാസം മുമ്ബ് റിമാന്‍ഡിലിരിക്കെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കളമശേരിയിലെ ഒരു വീട്ടില്‍ സ്ത്രീയോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന ആശിഷിനെ പൊക്കുകയായിരുന്നു. മോഷണം നടത്തുന്ന ബൈക്ക് വിറ്റ് കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും സ്ത്രീകള്‍ക്കുമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക