ഹൈദരാബാദ്: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ആറു വയസുകാരി ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരിച്ചു. തെലങ്കാനയിലെ മെദ്ച്ചാല് ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചിലേറെ തെരുവുനായ്ക്കളുടെ ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കള്‍ ആദ്യം ആദിത്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ മൂന്ന് മണിക്കൂറോളം കിടത്തി. തുടര്‍ന്ന് യശോദ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല.പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിക്കാരുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ കുട്ടിയുടെ മരണത്തിന് കാരണം ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് ബാലാവകാശ പ്രവര്ത്തകന് അച്യുത റാവു ആരോപിച്ചു. കുട്ടിയുടെ സംസ്കാരത്തിന് പോലും കോര്പ്പറേഷന് പണം അനുവദിച്ചില്ലെന്നും സഹായം ചോദിച്ചെത്തിയ മാതാപിതാക്കളെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക