ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ എടുത്ത ടീച്ചര്‍മാരെ അധിക്ഷേപിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിക്ടേഴ്സ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ക്ലാസ് എടുത്ത ക്ലാസ് എടുത്ത ടീച്ചര്‍മാരുടെ ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു. ഇവരെയാണ് ഇപ്പോള്‍ പിടികൂടിയത്.
കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക