തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്കരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ ചെവികൊണ്ടില്ല.
ഇതോടെ സംസ്കാര നടപടികള്‍ നിര്‍ത്തിവെച്ച് നഗരസഭാ അധികൃതര്‍ തിരികെ പോയി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലമുകളിലുള്ള പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാനായിരുന്നു ശ്രമം.
എന്നാല്‍ വൈദികന്റെ ഇടവകയിലോ മറ്റ് ഇടങ്ങളിലോ സംസ്കരിക്കാതെ ഇവിടെ കൊണ്ടുവന്നതിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇന്നലെയാണ് ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന് ഫാ. കെ.ജി വര്‍ഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്.
ആദ്യം നാലാഞ്ചിറയിലുളള പളളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനാണ് ആലോചിച്ചത്. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിയില്ല എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മലമുകളിലെ പള്ളി സെമിത്തേരിയില്‍ ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് കുഴിയെടുക്കുന്നത് അടക്കമുളള നടപടികള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക