ബീഫിനോട് താത്പര്യം കൂടുതലുള്ളവരാണ് മലയാളികള്‍. മാംസാഹാരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട് ബീഫിന്. കേരളത്തില്‍ മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളും ബീഫ് വന്‍തോതില്‍ ഭക്ഷണമാക്കുന്നുണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍ ബീഫ് രുചിയോടെ കഴിക്കുന്നവര്‍ അത് നമ്മുടെ ഭൂമിക്ക് അത്ര നല്ലതല്ല എന്ന കാര്യം പലപ്പോഴും മനസിലാക്കാറില്ല എന്നതാണ് സത്യം.
ബീഫ് പോലുള്ള മാംസാഹാരം ആഗോളതാപനത്തിന് ആക്കം കൂട്ടും എന്നതാണ് അതിനുള്ള കാരണം. കന്നുകാലികളുടെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന വാതകങ്ങള്‍ നമ്മുടെ പ്രകൃതിക്ക് അങ്ങേയറ്റം ദോഷകരമാണ്. കന്നുകാലികള്‍ ഏറ്റവും കൂടുതലായി അകത്താക്കുന്നത് കൂടുതലും പുല്ലും മറ്റ് ജീവികള്‍ക്ക് പെട്ടെന്ന് ദഹിക്കാത്ത സസ്യ വര്‍ഗങ്ങളുമാണ്. ഈ മൃഗങ്ങളുടെ ആമാശയങ്ങളിലുള്ള ജൈവാണുക്കളാണ് ഈ ഭക്ഷണത്തിന്റെ ദഹനം സുഗമമാക്കാന്‍ കാരണം.
എന്നാല്‍ ഇത് ദഹിക്കുമ്ബോള്‍ ഉള്ളതില്‍ ഏറ്റവും അപകടകാരിയായ മീഥേന്‍ എന്ന ഹരിതഗൃഹ വാതകം വന്‍തോതിലാണ് ഇവയുടെ ശരീരത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുക. കാര്‍ബണ്‍ഡയോക്സൈഡ് കഴിഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലായി ഉള്ളത് മീഥേന്‍ ആണ്. ഏമ്ബക്കം, അധോവായു എന്നിവയിലൂടെ ഈ വാതകം പുറത്തുവരികയും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുകയും ചെയ്യും.
കാര്ബണ്ഡയോക്സൈഡിനെക്കാള് ചൂട് വലിയ തോതില്‍ പിടിച്ചുവയ്ക്കാന്‍ സാധിക്കുന്ന മീഥേന്‍ ആഗോളതാപനത്തിന് വലിയ നിലയില്‍ ആക്കം കൂട്ടുകയും ചെയ്യും. മാത്രമല്ല വന്‍തോതിലുള്ള കന്നുകാലി മേയ്ക്കല്‍ മിക്കപ്പോഴും നമ്മുടെ പച്ചപ്പിനും ഭീഷണിയായി മാറാറുണ്ട്. ചുരുക്കത്തില്‍ ലോകത്തില്‍ വലിയ അളവില്‍ ആഹാരത്തിനായി മാംസം ഉത്പാദിക്കപ്പെടുമ്ബോള് നമ്മുടെ ഭൂമിയാണ് അതിന്റെ ഭാരം തങ്ങേണ്ടി വരിക എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക