കൊച്ചി: ചീട്ടു കളി പിടിച്ച നെടുമ്പാശ്ശേരി പോലീസ് സംഘത്തിന് ഒമ്പതു ലക്ഷം രൂപ പാരിതോഷികം. കേരള ഗെയിമിംഗ് ആക്ട് പ്രകാരം പിടിച്ചെടുത്ത തുകയുടെ അമ്പത് ശതമാനം പരിതോഷികം നല്കാന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. സ്ക്വാഡില്‍ ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥര്‍ക്കാണ് ഒമ്പത് ലക്ഷം രൂപ ലഭിക്കുക.
2017 ഒക്ടോബോര്‍ 15 നാണ് ആലുവ പെരിയാര്‍ ക്ലബ്ലിലെ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയത്. എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 33 പേരെ അറസ്റ്റിലാകുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
കേരള ഗെയിമിംഗ് ആക്ട് പ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി കേസ് പിടിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവ് പ്രകാരം എറണാകുളം റൂറല്‍ എസ്.പി. ശ്രീ. കെ. കാര്‍ത്തിക് പാരിതോഷികം അനുവദിക്കാന്‍ നടപടി സ്വീകരിച്ചു. 23 ഉദ്യോഗസ്ഥര്‍ക്ക് 9 ലക്ഷം രൂപ വീതിച്ച് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക