ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. 275 പേരുള്ള സഭയിൽ 258 പേര് പുതിയ മാപ്പിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. എന്നാൽ, നേപ്പാളിന്റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. പുതിയ നീക്കം ന്യായീകരിക്കാനാവില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്റെ മാപ്പില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കുന്നതാണ്. പുതിയ മാപ്പ് നേപ്പാള്‍ ദേശീയ അസംബ്ലിയുടെ കൂടി അംഗീകാരം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക