കാണാതായെന്ന് അറിയിച്ച ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാകിസ്താൻ വിട്ടയച്ചു. ഇന്ത്യൻ എംബസിയിലെ ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനെയുമാണ് കാണാതായതെന്നായിരുന്നു വിവരം. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. എന്നാൽ കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്താന് അറിയിച്ചത്. ഇരുവരെയും പാകിസ്ഥാൻ പോലീസ് ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർക്ക് കൈമാറി.
ഇന്ത്യൻ ഹൈക്കമ്മീഷൻ വാഹനം അപകടത്തിൽ പെട്ടെന്നും സംഭവസ്ഥലത്ത് വച്ച് രണ്ട് പേരെ പാക് പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നും പാകിസ്താൻ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് ശാസിക്കുകയും ചെയ്തു. ഇരുവർക്കും പരുക്കുണ്ടെന്നാണ് അറിവ്. അതുകൊണ്ടുതന്നെ ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക