ഐപിഎല്ലിലെ ആദ്യ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ഭാഗമായപ്പോള്‍ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയുടെ ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു തന്റെ ശ്രമങ്ങളെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിൻ. ഹര്‍ഷ ഭോഗ്ലെയുമായി ക്രിക്ക്ബസിന്റെ ലൈവില്‍ വന്നപ്പോഴായിരുന്നു അശ്വിന് മനസ്സ് തുറന്നത്.
അന്ന് ആരാണ് താനെന്ന് ധോണിക്ക് അറിയില്ലായിരുന്നു. അതിനാല്‍ തന്നെ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു ശ്രമിച്ചത്. ഇതിനു സാധിച്ചാല്‍ മാത്രമേ സിഎസ്കെ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കൂയെന്ന് തനിക്കറിയാമായിരുന്നു. അശ്വിൻ ഓർക്കുന്നു.
ആദ്യസീസണിലെ തകർപ്പൻ പ്രകടനം തൊട്ട് സിഎസ്കെയില്‍ ധോണിയുടെ തുറുപ്പുചീട്ടായിരുന്നു അശ്വിന്. ഇന്നിങ്സിലെ ആദ്യ ഓവര്‍ തന്നെ ചില മല്‍സരങ്ങളില്‍ ധോണി അസ്വിനെ പന്തേൽപിച്ചിട്ടുണ്ട്. 2011ല്‍ സിഎസ്കെ തങ്ങളുടെ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സീസണിലാണ് അശ്വിന് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സീസണില്‍ 16 മല് സരങ്ങളില് നിന്നും 20 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു. വൈകാതെ ദേശീയ ടീമിലെയും നിര്‍ണായ താരമായി അശ്വിൻ മാറി. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും തിളങ്ങിയ സ്പിന്നറാണ് അശ്വിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക