സൗഹൃദം നടിച്ച് ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തതിനു കോട്ടയം സ്വദേശിക്ക് എതിരേ മ്യൂസിയം പൊലീസ് കേസ് എടുത്തു. വിളപ്പില്‍ശാല സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനാണ് സനല്‍ റോബര്‍ട്ടിനെതിരെ കേസ് എടുത്തത്.
യുവതിയെ ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കാന്‍ നടത്താന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹോട്ടലിലെക്ക് വിളിച്ചു വരുത്തിയത്. ബേക്കറി ജംഗ്ഷനിലെ ഹോട്ടലില്‍ വിളിച്ചു വരുത്തിയ ശേഷം യുവതിയെ റൂമില്‍ തന്നെ താങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. രാത്രി മുറിയില്‍ കടന്ന ശേഷം യുവതിയെ ആക്രമിച്ച് കീഴടക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം വിവാഹവാഗ്ദാനം നടത്തി പല ദിവസങ്ങളിലും തുടര്‍ പീഡനങ്ങള്‍ നടത്തി. മൂന്നു ലക്ഷം രൂപയും യുവതിയില്‍ നിന്ന് കവര്‍ന്നിട്ടുണ്ട്. പല ബന്ധങ്ങളും സനലിന് ഉണ്ടെന്നു മനസിലാക്കി ചോദ്യം ചെയ്തപ്പോള്‍ ഭീഷണിയും മര്‍ദ്ദനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ യുവതിയെ വധിക്കുമെന്നാണ് സനല്‍ ഭീഷണി മുഴക്കുന്നത്. എഫ്ഐആറില്‍ പറയുന്നു.
വിവാഹതട്ടിപ്പും അവിഹിതവും ബ്ലാക്ക്മെയിലിംഗും സനലിന്റെ പതിവ് പതിവ് പരിപാടി: യുവതി
പല സോഷ്യല്‍ വര്‍ക്കുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയാണ് അടുപ്പം തുടങ്ങിയത്. അത് സൗഹൃദം മാത്രമായിരുന്നു. ഈ സൗഹൃദത്തില്‍ വിശ്വസിച്ചാണ് ഹോട്ടല്‍ മുറി എടുത്ത് തന്നപ്പോള്‍ ആ രാത്രി അവിടെ തങ്ങിയത്. ബലാത്സംഗം നടന്നപ്പോള്‍ നാണക്കേട് കാരണമാണ് പുറത്ത് പറയാനോ പൊലീസില്‍ പരാതി നല്‍കാനോ തയ്യാറാകാഞ്ഞത്. റൂമില്‍ അതിക്രമിച്ച് കയറി ബലാത്സംഗത്തിനു ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ആവുന്നത് ശ്രമിച്ചതാണ്. പക്ഷെ ബലമായി എന്നെ കീഴ്പ്പെടുത്തുകയാണ്. രാവിലെ പൊലീസില്‍ പരാതിപ്പെടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിവാഹവാഗ്ദാനം നല്കി. ഭാര്യയുമായി അകന്നു കഴിയുകയാണ്. വിവാഹമോചനം ലഭിക്കുന്ന സമയത്ത് വിവാഹം കഴിക്കാം. അതുവരെ ഒരുമിച്ച് താമസിക്കാം എന്ന് പറഞ്ഞു. അതിനു ശേഷമാണ് തുടര്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കിയത്. ഒരുമിച്ച് താമസിച്ചപ്പോഴാണ് കുറെയധികം ഭാര്യമാരും അവിഹിത ബന്ധങ്ങളുമൊക്കെയുള്ള ആളാണ് തന്നെയും വലയിലാക്കിയത് എന്ന് യുവതി തിരിച്ചറിയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക