കണ്ണൂര്‍ ജില്ലയില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. “ഇപ്പോഴുള്ള ജാഗ്രത പോരാ, ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സര്‍ക്കാരും ഭരണകൂടവും മാത്രം പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കില്ല. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. അശ്രദ്ധ കാണിക്കരുത്” ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് മുന്നറിയിപ്പ് നല്കി.
ചില കോവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് കണ്ണൂരില്‍ ഇപ്പോള്‍ ആശങ്ക. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച 14 കാരന് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സമ്ബര്ക്കത്തെത്തുടര്ന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ പയ്യമ്ബലം ഭാഗങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ 123 രോഗികള്‍ ചികിത്സയിലാണ്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 14,946 പേര് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുന്‍പ് നൂറിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ അഞ്ച്- 111,ജൂണ്‍ ആറ്- 108, ജൂണ്‍ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക