ലഡാക്കിലെ ഗല്‍വാന്‍ സംഘര്‍ഷ പശ്ചാത്താലത്തില്‍ വിളിച്ച സര്‍വക്ഷി യോഗത്തില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആരും കടന്നില്ലെന്ന പ്രധാനമന്ത്രിയുടെ വാദം ചോദ്യം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.
‘അവിടെ ഒരു സംഘട്ടനവും ഉണ്ടായില്ലേ? പിന്നെ എങ്ങനെ നമ്മുടെ ധിരജവാന്മാര് രക്തസാക്ഷികളായി? എന്തിനാണ് ഈ സര്‍വകക്ഷിയോഗം? യെച്ചൂരി ചോദിച്ചു.’
20 ജവാന്മാര് കൊല്ലപ്പെട്ട ലഡാക്കിലെ ഗല്‍വാന്‍ മേഖലയിലെ സംഘര്‍ഷ കാര്യം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലായിരുന്നു ആരും അതിര്‍ത്തി കടന്നില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചത്.
ഞങ്ങളുടെ അതിര്‍ത്തിയില്‍ ആരും കടന്നിട്ടില്ല. ഒരു പോസ്റ്റും പിടിച്ചെടുത്തിട്ടില്ല. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) യില്‍ ചൈന ചെയ്ത കാര്യങ്ങളില്‍ രാജ്യം ഒന്നടങ്കം വേദിക്കുന്നു. ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പോസ്റ്റ് പിടിച്ചെടുത്തതായ വിമര്‍ശനങ്ങള്‍ നിഷേധിച്ചാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
‘നമ്മുടെ 20 ധീരജവാന്മാര് ലഡാക്കില്‍ രക്തസാക്ഷികളായി. പക്ഷെ അതിന് മുമ്പ് അവര്‍ ഭാരത മാതാവിന് നേരെ കണ്ണ് എറിയുന്നവരെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാന്‍ നമ്മുടെ സേന ഒരു സാഹചര്യവും ഒഴിവാക്കില്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക