കാഴ്ച നഷ്ടപ്പെട്ടതടക്കമുള്ള തന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണത്തിലേറ്റ പീഡനങ്ങളാണെന്ന് ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിങ്. കോവിഡ് മഹാമാരിയും പിന്നാലെ പ്രഖ്യാപിച്ച ലോക്ഡൗണും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രജ്ഞാസിങിനെ കാണാനില്ലെന്ന് മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ടിക്കറ്റ് ലഭിക്കാത്തതിനാലാണ് തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്നായിരുന്നു മറുപടി.
ഒന്‍പതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനത്തെ തുടര്‍ന്ന് തനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുന്നുണ്ട്. കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത്’ പ്രജ്ഞാസിങ് കൂട്ടിച്ചേർത്തു.
2008ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായതിനെ തുടർന്ന് പ്രജ്ഞാസിങ് ജയിലില്‍ കിടന്നിരുന്നു. ഇക്കാര്യമാണ് പ്രജ്ഞ സൂചിപ്പിച്ചത്.
പ്രകോപിപ്പിച്ചാൽ തിരിച്ചടി; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം, തയാറാകാൻ നിർദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക