കൊച്ചി: ജഡ്ജി അടക്കം 26 പേര് ക്വാറന്റെയ്നില്‍ പ്രവേശിച്ചെങ്കിലും ഹൈക്കോടതി അടക്കില്ലെന്ന് തീരുമാനം. മാത്രമല്ല പരിഗണിക്കുന്ന കേസുകള്‍ വെട്ടിച്ചുരുക്കും. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കളമശേരിയില്‍ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ ജഡ്ജിയടക്കം ക്വാറന്റൈനിലായ സാഹചര്യത്തില്‍ ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷന് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
കൊറോണ സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക