രാജ്യത്ത് 15-ാം ദിവസവും ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്.
ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.
ക്രൂഡ്ഓയില്‍ ബാരലിന് 23 ഡോളറായി കുറഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കുന്നതിനുപകരം സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. മെയ് ആറിന് എക്സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസല്‍ ലിറ്ററിന് 13 രൂപയും വര്‍ധിപ്പിച്ചു. 1.6 ലക്ഷം കോടി അധിക റവന്യൂ ഉന്നമിട്ടായിരുന്നു ഈ നടപടി.
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക