മംഗളൂരു: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 20ാമത്തേയും അവസാനത്തേയും കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാദേശിക കോടതിയാണ് മോഹനന് കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ചത്. ജൂണ്‍ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2009ല്‍ യുവതിയെ പരിചയപ്പെട്ട മോഹനന് വിവാഹവാഗ്ദാനം നല്കി ചതിക്കുകയായിരുന്നു. 2009 ജൂലൈ എട്ടിനാണ് മോഹനനോടൊപ്പം യുവതി ബെംഗളൂരുവിലേക്ക് പോയത്. പിന്നീട് തങ്ങള്‍ വിവാഹിതരാണെന്നും ഉടനെ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു.
Also Read:ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചു; പുതിയ വെളിപ്പെടുത്തൽ
എന്നാല്‍ ബെംഗളൂരുവിലെത്തിയ മോഹന്‍ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു. പിറ്റേദിവസം നാട്ടിലേക്ക് മടങ്ങുംമുമ്ബ് ആഭരണങ്ങള്‍ അഴിച്ചു നല്കാന് മോഹന്‍ ആവശ്യപ്പെട്ടു. പിന്നീട് ഗര്‍ഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിക്ക് മോഹന്‍ സയനൈഡ് നല്കി കൊല്ലുകയായിരുന്നു.
നേരത്തെ അഞ്ച് കൊലപാതക കേസുകളില്‍ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക