വര്ക്കല: അച്ഛനും മക്കളും തമ്മിലുള്ള സ്വത്ത് തർക്കം ഇന്ന് സർവ്വസാധാരണമായ കുടുംബവാർത്തളാണ്. വർക്കലയിൽ നടന്നത് കൊടും ചതിയുടെ കഥയാണ്. വ്യക്തമായ തിരക്കഥ തയ്യാറാക്കി വൃദ്ധനെ വ്യാജമദ്യക്കേസിൽ കുടുക്കാൻ നോക്കിയത് സ്വന്തം ഭാര്യയും മകനും ചേർന്ന്. എക്സൈസ് ഇൻസ്പെക്ടറുടെ സമയോചിതമായ ഇടപെടൽ മൂലം വാർദ്ധക്യത്തിൽ ജയിൽ വാസത്തിൽ നിന്നും രക്ഷിച്ചത് ഒരച്ഛനെയാണ്.
വർക്കല ചാവർക്കോട് സ്വദേശിയായ വിജയനെയാണ് ഭാര്യയും മകനും ചേർന്ന് കള്ളക്കേസിൽ കുടുക്കാൻ നോക്കിയത്. ഗൾഫിൽ നിന്നും വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിനാണ് വ്യാജമദ്യം സംബന്ധിച്ച് ഒരു ഫോൺകോൾ വന്നത്. വിജയന്റെ വീട്ടിന് പുറകിൽ വ്യാജമദ്യം സൂക്ഷിച്ചിരിക്കുന്നുവെന്നായിരുന്നു ഫോൺസന്ദേശത്തിൽ വ്യക്തമാക്കിയത്. പിന്നീട് ഫോട്ടോ വാട്സാപ്പിൽ അയച്ച് വീണ്ടും രഹസ്യ സന്ദേശം വന്നു. തുടർന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷും സംഘവും വിജയന്റെ വീട്ടിലെത്തി പരിശോധന നടത്തി മദ്യം കണ്ടെത്തി. വിജയനെ കസ്റ്റഡിയിലെടുത്തു.
കിട്ടിയ പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് അവസാനിപ്പിക്കാൻ മഹേഷിനായില്ല. ഫോണിൽ വന്ന ഫോട്ടോ ഇൻസ്പെക്ടറുടെ സംശയം കൂട്ടി. വീട്ടിലെ സിസി ടിവി ദൃശ്യം കൂടി പരിശോധിച്ചതോടെ എല്ലാം വ്യക്തമായി. മദ്യം കണ്ടെത്തിയ സ്ഥലത്തേക്ക് പോകുന്നത് മകൻ ഇളയ മകൻ സജിനും വിജയന്റെ ഭാര്യ പ്രസന്നയുമാണെന്ന് തെളിഞ്ഞു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ എല്ലാം ഗൂഡാലോചനയും പുറത്തായി. മദ്യം കൊണ്ടുവെച്ചത് താനാണെന്ന് സജീൻ സമ്മിതിച്ചു. അമ്മ സഹായിച്ചെന്നും വെളിപ്പെടുത്തി. വിജയന്റെ നിരപരാതിത്വം വ്യക്തമായതോടെ സജീനിയെും പ്രസന്നയെയും എക്സൈസ് അറസ്റ്റ് ചെയ്തു. അച്ഛനെ കുടുക്കാനുള്ള മകന്റെ നീക്കത്തിന്റെ കാരണം സ്വത്ത് തർക്കമായിരുന്നു. ഇരട്ടസഹോദരിക്ക് അച്ഛൻ നൽകിയ സ്വത്തിന്റെ ഒരു ഭാഗം വേണമെന്ന സജീന്റെ ആവശ്യം വിജയൻ അംഗീകരിക്കാത്തതാണ് വൈരാഗ്യത്തിന് പിന്നിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക