തിരുവനന്തപുരം: കനത്ത ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയാല്‍ തലസ്ഥാന നഗരം ഭാഗികമായി അടച്ചിടും. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് അടച്ചിടുന്നു കാര്യത്തിൽ തീരുമാനമുണ്ടാകുക.
പത്തിലധികം പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശത്തിനുസരിച്ചാകും അടച്ചിടല്‍ എങ്ങനെവേണമെന്ന് തീരുമാനിക്കുക.
ഇന്നലെ വരെയുള്ള സാഹചര്യത്തില്‍ നഗരം അടച്ചിടേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. പകരം നഗരത്തിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായില്ലെന്നും അത്തരം സാഹചര്യത്തെ തടയുന്നതിനുമാണ് 10 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നുമാണ് അധികൃതരുടെ പക്ഷം.
ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗമെന്ന് അധികൃതര്‍ പറയുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനപരിശോധനയും പൊലീസ് കര്‍ശനമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക