നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജമായ പ്രചാരണങ്ങളും വാർത്തകളും നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ് നടൻ ടിനി ടോം രംഗത്ത് എത്തിയിരുന്നു. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല എന്ന് ടിനി ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
പോർക്കളത്തിൽ നേർക്കുനേർ; ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്
ടിനി ടോമിന്എതിരെ നടന്ന പ്രചാരണങ്ങളെ എതിർത്തും നടന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സിനിമാ നടനായതു കൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ എന്ന ചോദ്യമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ട് വെക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം എന്ന ചോദ്യവും ഹരീഷ് ഉന്നയിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പൊലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺ ലൈൻ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ …സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?..
.പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാംസ്കാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്..
.ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക