തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപ് മാഹി പ്രദേശങ്ങളിലും മഴ രേഖപ്പെടുത്തി. കോഴിക്കോട്, കോന്നി സ്ഥലങ്ങളില്‍ എട്ട് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. വടകര, വൈത്തിരി, തലശ്ശേരി എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്റര്‍ മഴയും ഇരിക്കൂര്‍, കുഡുലു, മാഹി എന്നിവിടങ്ങളില്‍ ആറ് സെന്റിമീറ്റര്‍ മഴയും ലഭിച്ചു.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ നാല് മുതല്‍ ആറ് വരെ കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്നു. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴയും ലഭിച്ചേക്കാം.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂലൈ 4, 5, 6 തീയതികളില്‍ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
*2020 ജൂലൈ 04*: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
*2020 ജൂലൈ 05* : കണ്ണൂര്‍,കാസര്‍ഗോഡ്.
*2020 ജൂലൈ 06* : കണ്ണൂര്‍,കാസര്‍ഗോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക