സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിനോട് പറഞ്ഞു. ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് സൗമ്യ പറഞ്ഞു. സന്ദീപിനെ കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുന്നതിനിടെയാണ് മൊഴി പുറത്താകുന്നത്.
സന്ദീപ് വര്‍ഷങ്ങളായി സ്വര്‍ണക്കടത്തില്‍ ഉള്ളയാളാണ്. സന്ദീപ് 2014 ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റിലായിരുന്നു. എയര്‍ കസ്റ്റംസ് അന്ന് സന്ദീപിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടി. സന്ദീപ്–സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമെന്ന് കസ്റ്റംസ് പറയുന്നു. സന്ദീപിന്റെ സ്ഥാപനമാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തത്.
‘മാസ്ക് നിർബന്ധം’; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്; വീഡിയോ
അതേസമയം സ്വര്‍ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ് സന്ദീപ്. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫംഗമാണ് സന്ദീപെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ മകൻ സിപിഎം പ്രവർത്തകനാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞിരുന്നു
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ പറഞ്ഞു. സ്വപ്ന സുരേഷിനെ അറിയാം, രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സി.പി.എം പ്രവര്‍ത്തകനാണെന്നും ബ്രാഞ്ച് അംഗത്വമുണ്ടെന്നും അമ്മ ഉമ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക