അഭിമന്യു വധത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. കാമ്പസിലെ രാഷ്ട്രീയ സംഘട്ടനത്തിന്റെ ഭാഗമായി സംഭവിച്ച അഭിമന്യൂ കൊലയിലേക്ക് സമാധാനപരമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണ്. 02.06.2019ന് ആനാവൂർ നാഗപ്പന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പ് ജമാഅത്തെ ഇസ്ലാമിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം തയാറാക്കിയതാണെന്നും അമിമന്യൂ വധത്തിൽ ജമാഅത്തെ ഇസ്ലാമിക്കോ സംഘടനയുമായി ബന്ധമുള്ള മാറ്റാർക്കെങ്കിലുമോ ഒരു പങ്കുമില്ലെന്നും നോട്ടീസിൽ പറയുന്നു.
കൊവിഡ് വ്യാപനം: സൂപ്പർ സ്പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ തയ്യാർ
മാത്രമല്ല, സംഘടനയെ അപകീർത്തിപ്പെടുത്തിയ വ്യാജ ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക