തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻഐഎ അന്വേഷണം നീളുന്നു. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എൻഐഎയുടെ വലയിലായതായാണു സൂചന.
സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വഴി എൻഐഎയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 143 പേർക്ക് രോഗമുക്തി , രണ്ട് മരണം
കസ്റ്റംസിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിച്ച എൻഐഐ നീക്കങ്ങൾ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്. സ്വപ്നയും സന്ദീപും അന്വേഷണസംഘത്തിന്റെ വലയിലായതായാണു സൂചന. ഏതെങ്കിലും കാരണവശാൽ സ്വപ്നയുടെ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നയ്ക്ക് അനുകൂലമായ വിധി വന്നാൽപോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക