തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് വകുപ്പുകളുടെ ഏകീകരണം നടത്തിയിരിക്കുന്നത്. അഞ്ചു വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തിന് തടസമാവുകയാണ്. അത് പരിഹരിക്കാനാണ് പൊതു സര്‍വീസ് രൂപീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗര ഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതു സർവീസ് രൂപീകരിക്കുന്നത്. ഏകീകൃത വകുപ്പിന്റെ പേര് തദ്ദേശസ്വയംഭരണ വകുപ്പ് എന്നും വകുപ്പ് തലവന്റെ പേര് ‘പ്രിന്‍സിപ്പല്‍ ഡയറക്ടര്‍’ എന്നായിരിക്കും. നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകള്‍ സംയോജിപ്പിച്ച് റൂറല്‍, അര്‍ബന്‍ എന്നീ രണ്ടു വിംഗുകള്‍ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്ക് പകരം ഡയറക്ടര്‍, എല്‍എസ്ജിഡി (റൂറല്‍), ഡയറക്ടര്‍ എല്‍എസ്ജിഡി (അര്‍ബന്‍) എന്നീ തസ്തികകള്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക