സംസ്ഥാനത്താകെ കോവിഡ് ഭീതിയിലാണ്. ദിനംപ്രതി കോവിഡ് കണക്കുകൾ വർധിച്ചുവരികയാണ്. ഓരോ ജില്ലയിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പലതരത്തിലുള്ള ആശങ്കകളും അതിനോടൊപ്പം തന്നെ ആരോപണങ്ങളും ഉയരുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ ജൂലൈ 25 അര്‍ദ്ധരാത്രിവരെ നീട്ടി
കൊല്ലം ജില്ലയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായി ആരോപണമുയർന്നിരിക്കുകയാണ്. ജില്ലയില്‍ പോലീസുകാരുൾപ്പെടെ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. റിമാന്‍ഡ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര, പുനലൂര്‍ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. എന്നാല്‍ ഇവരുടെയൊന്നും വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും പോലീസുകാരനും അഭിഭാഷകര്‍ക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പങ്കുവയ്ക്കുന്ന കണക്കുകളിലും പൊരുത്തക്കേടുകളുണ്ടെന്ന തരത്തിലും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക